- പ്രശംസയുടെയും ആദരവിൻ്റെയും കാര്യത്തിൽ ഇസ്‌ലാം നിശ്ചയിച്ച അതിർവരമ്പുകൾ ലംഘിക്കുന്നതിൽ നിന്നുള്ള താക്കീത്. കാരണം അത് ബഹുദൈവാരാധനയിലേക്ക് നയിക്കുന്നതാണ്.
- നബി -ﷺ- താക്കീത് നൽകിയ കാര്യം ഈ ഉമ്മത്തിൽ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. നബി -ﷺ- യുടെ കാര്യത്തിൽ അതിരു കവിഞ്ഞ കൂട്ടരെയും, നബി -ﷺ- യുടെ കുടുംബമായ അഹ്ലുൽ ബൈത്തിൻ്റെ കാര്യത്തിൽ അതിരു കവിഞ്ഞവരെയും, ഔലിയാക്കളുടെ കാര്യത്തിൽ അതിരു കവിഞ്ഞവരെയും, അതിലൂടെ ബഹുദൈവാരാധനയാകുന്ന ശിർകിൽ അകപ്പെട്ടവരെയും ഈ ഉമ്മത്തിൽ കാണാൻ സാധിക്കും.
- നബി -ﷺ- തന്നെ കുറിച്ച് സ്വയം വിശേഷിപ്പിച്ചത് അവിടുന്ന് അല്ലാഹുവിൻ്റെ അടിമയാണെന്നാണ്. അല്ലാഹുവിൻ്റെ സൃഷ്ടികളിൽ പെട്ട ഒരു ദാസൻ മാത്രമാണ് താനെന്നും, സ്രഷ്ടാവായ അല്ലാഹുവിൻ്റെ പ്രത്യേകതകളിൽ പെട്ട ഒരു കാര്യവും തനിക്ക് വകവെച്ചു നൽകിക്കൂടാ എന്നുമുള്ള വ്യക്തമായ ഓർമ്മപ്പെടുത്തൽ അതിലുണ്ട്.
- നബി -ﷺ- തന്നെ കുറിച്ച് അല്ലാഹുവിൻ്റെ ദൂതനായ റസൂൽ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു; അല്ലാഹുവിൽ നിന്ന് അയക്കപ്പെട്ട ദൂതനാണ് താനെന്നും, അതിനാൽ തന്നെ സത്യപ്പെടുത്തുകയും പിൻപറ്റുകയും ചെയ്യുന്നത് നിർബന്ധമാണെന്നുമുള്ള ഓർമ്മപ്പെടുത്തൽ അതിലുണ്ട്.