- പ്രവർത്തനങ്ങൾ അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കി ഇഖ്ലാസ് കാത്തുസൂക്ഷിക്കുകയും, ലോകമാന്യത്തെ സൂക്ഷിക്കുകയും ചെയ്യുക എന്നത് നിർബന്ധമാണ്.
- നബി -ﷺ- ക്ക് അവിടുത്തെ ഉമ്മത്തിനോടുള്ള സ്നേഹവും അനുകമ്പയും നോക്കൂ! അവർ നേർവഴിയിലാകുന്നതിനും, അവരെ ഗുണദോഷിക്കുന്നതിനുമുള്ള നബി -ﷺ- യുടെ കഠിനമായ ശ്രമങ്ങൾ നോക്കൂ!
- സച്ചരിതരുടെ നേതാക്കളായ സ്വഹാബികളെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുമ്പോൾ നബി -ﷺ- പ്രകടിപ്പിച്ച ഭയം ഇപ്രകാരമാണെങ്കിൽ അവിടുത്തേക്ക് ശേഷമുള്ളവരുടെ കാര്യത്തിൽ ഈ ഭയം കൂടുതൽ ശക്തമായിരിക്കും എന്നതിൽ സംശയമില്ല!