- പരസ്പരം സഹായിക്കാനും കൈത്താങ്ങേകാനും ദുർബലരുടെ പ്രയാസങ്ങൾ നീക്കിക്കൊടുക്കാനുമുള്ള പ്രോത്സാഹനം.
- എല്ലാ നല്ല പ്രവർത്തികളും ഇബാദത്ത് (ആരാധന) എന്നതിൻ്റെ പരിധിയിൽ പെടും. വിധയയുടെയും ദരിദ്രൻ്റെയും പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക എന്നതും ഇബാദത്തിൽ പെടുന്നതാണ്.
- ഇബ്നു ഹുബൈറഃ (റഹി) പറയുന്നു: "ഹദീഥിൽ പറയപ്പെട്ട നന്മ ചെയ്യുന്ന വ്യക്തിക്ക് അല്ലാഹു നോമ്പുകാരൻ്റെയും നിസ്കരിക്കുന്നവൻ്റെയും അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവൻ്റെയും പ്രതിഫലം ഒരുമിച്ചു നൽകുമെന്നാണ് ഉദ്ദേശ്യം. കാരണം വിധവയുടെ വിഷയത്തിൽ അവളുടെ ഭർത്താവിൻ്റെ സ്ഥാനത്താണ് അയാൾ നിലയുറപ്പിച്ചത്... ദരിദ്രനെ സംബന്ധിച്ചിടത്തോളം അവന് സ്വയം എടുത്തു പൊക്കാൻ കഴിയാത്ത കാര്യത്തിലും അയാൾ അവനെ സഹായിച്ചിരിക്കുന്നു. ചുരുക്കത്തിൽ, അവൻ്റെ ഭക്ഷണത്തിൽ നിന്ന് കൂടുതലുള്ളത് അവൻ ദാനമായി നൽകി. അതോടൊപ്പം അവൻ്റെ ശാരീരിക പരിശ്രമവും ദാനമായി നൽകി. അതിനാൽ അവനെ കൊണ്ടുള്ള പ്രയോജനം നോമ്പിനും നിസ്കാരത്തിനും അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദിനും പകരമായിത്തീർന്നു."