- ജനങ്ങളുടെ പക്കലുള്ള സമ്പത്തും സമ്പാദ്യവുമെല്ലാം അല്ലാഹുവിൻ്റെതാണ്. അനുവദിക്കപ്പെട്ട മാർഗങ്ങളിൽ അത് ചെലവഴിക്കാൻ അല്ലാഹു അവർക്ക് ഏൽപ്പിച്ചു കൊടുത്തിരിക്കുന്നു എന്ന് മാത്രം. അനാവശ്യ മാർഗ്ഗങ്ങളിൽ ചെലവഴിക്കുന്നതിൽ നിന്ന് ഏവരും അകന്നു നിൽക്കേണ്ടതുണ്ട്. ഭരണാധികാരികൾക്കും അവരല്ലാത്ത പൊതുജനങ്ങൾക്കുമെല്ലാം ഇക്കാര്യം ബാധകമാണ്.
- പൊതുജനങ്ങളെ ബാധിക്കുന്ന സമ്പത്തിൻ്റെ വിഷയത്തിൽ ഇസ്‌ലാമിൽ കടുത്ത നിയന്ത്രണങ്ങളുണ്ട്. ഈ വിഷയത്തിൽ എന്തെങ്കിലും ഏറ്റെടുക്കുന്നവർ പണത്തിൻ്റെ വരവിലും ചെലവിലും അന്ത്യനാളിൽ വിചാരണ ചെയ്യപ്പെടുന്നതാണ്.
- സമ്പത്തിൻ്റെ കാര്യത്തിൽ ഇസ്‌ലാമികമല്ലാത്ത ഇടപാടുകൾ നടത്തുന്നവർക്ക് ഈ ഹദീഥിലെ ശക്തമായ താക്കീത് ബാധകമാണ്. തൻ്റെ സ്വന്തം സമ്പത്തിൻ്റെ കാര്യത്തിലായാലും മറ്റുള്ളവരുടെ സമ്പത്തിൻ്റെ കാര്യത്തിലായാലും ശരി.